യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ലീഗ് ക്വാർട്ടർ രണ്ടാം പാദ മത്സരത്തിന് ശേഷം റയൽ ആരാധകരും ഫുട്ബോൾ ലോകവും ഉറ്റു നോക്കുന്നത് റയൽ കപ്പിത്താൻ സെർജിയോ റാമോസിന്റെ വിലക്ക് നീളുമോ എന്നാണ്... സാധാരണ റാമോസിന് ചുവപ്പ് കാർഡ് കിട്ടുന്നതും സസ്പെൻഷൻ ലഭിക്കുന്നതും വീര പരിവേഷത്തോടെയാണ് റയൽ മാഡ്രിഡ് ആരാധകർ കാണുന്നത്... എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ ക്വാർട്ടർ സെർജിയോ റാമോസിന്റെ അഭാവം ശരിക്കും കാണിച്ചു തന്നു...
നായകനും പ്രതിരോധക്കോട്ടയിലെ കരുത്തനുമായ റാമോസിന്റെ അഭാവത്തില്‍ റയല്‍ ചിതറുന്നതാണ് കണ്ടത്. ഒടുവില്‍ അവസാന നിമിഷം വിജയം നേടി റയല്‍ സെമിയിലെത്തിയെങ്കിലും, റാമോസിന്റെ സസ്പെന്‍ഷന്‍ തുടരുമോയെന്ന സംശയത്തിലാണിപ്പോള്‍ ആരാധകര്‍സസ്പെന്‍ഷനിലായ കളിക്കാരന്‍ ടീമംഗങ്ങളും പരിശലകനും നില്‍ക്കുന്ന ഗ്രൗണ്ടിന്റെ ഭാഗത്തേക്ക് വരാന്‍ പാടില്ലെന്നാണ് നിയമം.എന്നാല്‍ യുവന്റസിനെതിരായ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ റാമോസ് സഹതാരങ്ങള്‍ ഇരിക്കുന്നിടത്തെത്തി. മത്സരത്തിന്റെ ഏറ്റവും സമ്മര്‍ദം നിറഞ്ഞ ഘട്ടത്തിലായിരുന്നു റാമോസ് സഹതരങ്ങളുടെ അടുത്തെത്തിയത്. തുടര്‍ന്ന് യുവന്റസ് പരിശീലകന്‍ മാസിമില്ല്യാനോ അല്ലെഗ്രി റോമോസിനോട് ഇതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
സംഭവം ടി.വി ചാനലുകള്‍ ആവര്‍ത്തിച്ച് കാണിക്കുന്നുണ്ടായിരുന്നു. മാച്ച് ഓഫിഷ്യല്‍സിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടിട്ടുണ്ടെങ്കില്‍ റാമോസിന് വീണ്ടും ഒരു മത്സരത്തില്‍ കൂടി സസ്പെന്‍ഷന്‍ നീട്ടാം. അധികൃതര്‍ ശിക്ഷാ നടപടി സ്വീകരിച്ചാല്‍ ചാമ്ബ്യന്‍സ് ലീഗ് സെമി ആദ്യ പാദം റാമോസിന് നഷ്ടമാകും

No comments:
Post a Comment